2011, ജൂലൈ 18, തിങ്കളാഴ്‌ച

ജന്മാവകാശം

                                                    പതിനഞ്ചുവര്‍ഷമായി  പോലീസ്  സര്‍വ്വീസില്‍  ജോലി തുടങ്ങിയിട്ട്. വലിഞ്ഞുനീണ്ട്  ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികവരെയെത്തി .
                  

                                                              മുന്‍പ്  അനേകമനേകം  സന്ദര്‍ഭങ്ങളില്‍  മൂന്നാം മുറയുടെ     കലാത്മകത  ഞാന്‍  പ്രദര്‍ശിപ്പിച്ചിട്ടുള്ള താണ് .  പക്ഷെ ,  അന്ന്  അയാളെ  മാത്രം ....................... എന്തോ  എന്‍റെ  മുഷ്ട്ടികള്‍  അറച്ചുനിന്നു . ആ  കണ്ണുകളില്‍  നിഴലിച്ചിരുന്ന  ദൈന്യതയുടെയും വിശപ്പിന്‍റെയും ചിത്രങ്ങള്‍  ഈ  നിമിഷം വരെ മനസ്സില്‍  നിന്നും  മാഞ്ഞിട്ടില്ല .  ബസ് സ്റ്റാന്റിലെ  തിരക്കില്‍  നിന്നും   'കനമേറിയ ' ഒരു  പോക്കറ്റ്  തന്നെയാണ്  അയാള്‍  അടിച്ചെടുത്തത്...............



                                                                                                    വിശപ്പറിയാതെ  കൊഴുത്ത്  കരുത്താര്‍ന്ന , അനേകം  ശരീരങ്ങളുടെ  തരിപ്പ്  തീര്‍ത്ത  മുഴകള്‍ .....സ്റ്റേഷനില്‍  കൊണ്ടുവരുമ്പോഴേ  അയാള്‍ തീരെ  അവശനായിരുന്നു .  കഷ്ടിച്ചു  ജീവന്‍  നിലനിര്‍ത്താന്‍  മാത്രം  ഉപയുക്തമായ  ആ  അസ്ഥിപന്ജരത്തില്‍  'മാന്യന്മാരായ'  പൊതുജനത്തിനെന്തവകാശം ?!!.....

                                                                                  ആ  മനുഷ്യന്‍റെ  കുഴിഞ്ഞ  കവിള്‍ത്തടത്തില്‍  ആണ്ടു  കിടന്നിരുന്ന  ഒരുപാട്  നൊമ്പരങ്ങളുടെ വേദന  ഞാനറിഞ്ഞു . വിദ്യാഭ്യാസവും  ആരോഗ്യവും,  രണ്ടും  അയാള്‍ക്കന്യമായിരുന്നു . കള്ളനാകാതിരിക്കാന്‍  മാത്രം  പണവുമായിട്ടല്ല  പിറന്നുവീണത് .  സമ്പാദ്യമെന്നു  പറയാന്‍   പട്ടിണിയുടെ  നാല്  കുഞ്ഞുമുഖങ്ങളായിരുന്നു .................

                                                                                 എല്ലാമറിഞ്ഞിട്ടും  ഞാന്‍  പരുക്കനായി .  മനപ്പൂര്‍വമല്ല ; മുകളില്‍ നിന്നുള്ള   ആജ്ഞ്ഞയനുസരിച്ചുള്ള  നടപടിക്രമങ്ങളായിരുന്നു. രണ്ടാഴ്ച  മുന്‍പ്  ടൗണ്‍  പരിസരത്തു  നടന്ന  രണ്ടുമൂന്നു  കളവുകള്‍ക്ക്  ഇനിയും  യാതൊരു  തെളിവും  കിട്ടിയിട്ടില്ല ......തളര്‍ന്നു  മരവിച്ച  എന്‍റെ  ഇടികളുടെ  ഇക്കിളിയേറ്റിട്ടാവണം, അതുവരെ  നിര്‍വികാരനായിനിന്ന  ആത്മാവ്  ഒന്ന്  പുഞ്ചിരിച്ചു .  എന്‍റെ കഴിവുകേട്  കണ്ടിട്ടോ , എന്തോ  പിന്നീടങ്ങോട്ട്  മുറകള്‍  പ്രയോഗിച്ചത്  സാറായിരുന്നു . മനുഷ്യത്വം  തൊട്ടുതീണ്ടിയിട്ടില്ലാത്ത  ആ  ക്രൂര ഹൃദയന്‍റെ  ചവിട്ടേറ്റ്  വായ് തുറന്ന അയാള്‍ ' സത്യം '  പറയുന്നതിന്  പകരം ചോര  ശര്‍ദ്ദിച്ചു ..............


                                                      

                                                                              പത്തു  രൂപയുടെ  പേരില്‍  അനുഭവിച്ച  മര്‍ദ്ദനത്തിന്റെ  കണക്കു  ഭീകരമായിരുന്നു . മൂന്നു മാസത്തെ   ശിക്ഷ  കഴിഞ്ഞു പുറത്തിറങ്ങി  നാലാം  ദിവസം  കളവില്ലാത്ത  ലോകത്തിലേക്കയാള്‍  യാത്രയായി .............

                                                                                   വീണ്ടുമൊരു  പതിനഞ്ചു  വര്‍ഷംകൂടി  പിന്നിട്ടുകഴിഞ്ഞു . ഇന്നിതാ  ആ  മനുഷ്യന്‍റെ  തല്സ്വരൂപം  എന്‍റെ  മുന്‍പില്‍  നില്‍ക്കുന്നു .  പ്രായം  വളരെ  കുറവുണ്ട് . ഹെഡ്  കോണ്‍സ്റ്റബിള്‍   ദിവാകരനാണ്  പറഞ്ഞത് , മരിച്ചുപോയ  കള്ളന്‍  കുഞ്ഞൂട്ടന്റെ  മകനാണെന്ന് ........

                                                                                 കളവു  ജന്മാവകാശാമാണെന്നു   അവന്‍റെ  നീണ്ടുവളഞ്ഞ  മുതുകത്ത്  എഴുതിവച്ചിരിക്കുന്നത്  പോലെ  തോന്നി ....................വീണ്ടുമൊരു  മരണത്തിന്‍റെ  തീരാ കളങ്കമേല്‍ക്കാന്‍  ഞാന്‍  തയ്യാറായിരുന്നില്ല !!!!!!!! പോക്കറ്റില്‍  നിന്നും  ഒരു  നൂറുരൂപ  നോട്ടെടുത്ത്  കൊടുത്തിട്ട്  ഇറങ്ങിപൊയ്ക്കൊള്ളാന്‍  പറഞ്ഞു  .........

                                                                             ശിക്ഷയില്ലാത്ത  പാപത്തിന്‍റെ  കനത്ത  ഭാരവുംപേറി   അവനിറങ്ങി നടന്നു ..........................................................@@@@@@@

1 അഭിപ്രായം:

  1. പോലീസുകാരില്‍ ഇങ്ങനെയും ചിലരുണ്ട്...

    (ലേബല്‍ എന്നത് സൃഷ്ടികളുടെ പേര്‍ കൊടുക്കാനല്ല, അവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതിനാണ്. ഉദാഹരണത്തിന് ഈ പോസ്റ്റ് കഥ എന്ന ലേബലില്‍ വരും. അടുത്ത് ഒരു കഥയെഴുതുമ്പോള്‍ അതിനും ലേബല്‍ കഥയെന്ന് തന്നെ കൊടുക്കണം. അപ്പോള്‍ “കഥ (2)” എന്നിങ്ങനെ കാണും. ശ്രദ്ധിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ